Sunday, 30 September 2018

തത്വചിന്തയും ഡയലക്ടിക്സും


                ഡോ.പി.വി.ഉണ്ണികൃഷ്ണൻ

ഡോ.പി.വി ഉണ്ണികൃഷണന്റെ തത്വചിന്തയും ഡയലക്ടിക്സും എന്ന പുസ്തകം തീർത്തും ഗണനീയമായ ഒന്നാണ്. ഫിലോസഫിയെക്കുറിച്ച് തീർത്തും ഒരു പഠന മേഖല തന്നെ നമുക്ക് മുമ്പിൽ തുറന്ന് വെച്ചിട്ടുണ്ട് അദ്ദേഹം .ആ ധുനിക പാശ്ചാത്യ തത്വശാസത്രത്തിന്റെ ഒരു സ്വതന്ത്ര വിശകലനമാണ് ഈ പുസ്തകം.തത്വചിന്തയെന്നത് ലോക വ്യാപകമായി പഠിക്കുകയും പഠിപ്പക്കുകയും ചെയ്യുന്ന ഒരു വിഷയമാണ്. എന്നാൽ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വളരെ മുന്നിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ തത്വചിന്ത പരമായ അദ്ധ്യാപനം ദുർബലം തന്നെയാണ്.
ഗ്രന്ഥത്തിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ ഗ്രന്ഥകാരൻ കുറിച്ച് വെക്കുന്നത് ഫിലോസഫി യേയും ഡയലക്ടിക് സിന്റേയും ഒരു ബോധ്യപ്പെടുന്നതലകളാണ്. ഫിലോസഫി എന്ന ഇംഗ്ലീഷ് പദം "ഫിലോ"  "സഫിയ, " എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും വന്നതാണെത്രേ...
മലയാള ഭാഷയിൽ ഇതിന് അറിവിനോടുള്ള സ്നേഹം, അഭിരുചി എന്നൊക്കെയാണ് എന്നാ ൽ ഡയലക്ടിക് സ് എന്ന പദം വ്യക്തമാക്കാനായി ഗ്രന്ഥകാരൻ ഗ്രീക്ക് തത്വചിന്തയുടെ ആചാര്യൻസാക്രട്ടീസിനെയാണ് അവലംബിക്കുന്നത്. ഒരു സംഭവ കഥയിലൂടെയാണ് ഗ്രന്ഥകാരൻ അതിനെ ലളിതമാക്കിത്തരുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഡയലക്ടിക് സിന് വൈരുദ്ധ്യം എന്നർത്ഥo വരുന്നു .ഏതൊരു മനുഷ്യനും സ്വതന്ത്ര ചിന്തക്കുള്ള അവകാശമുണ്ട്. ഇങ്ങനെ വിത്യസ്ത വീക്ഷണ കോണുകളിൽ ഒരു കാര്യത്തെ കാണാൻ കഴിയുന്ന അവസ്ഥാവിശേഷത്തിനാണ് ഡ യ ലക് ടിക്സ് എന്ന് പറയുന്നത്. ഉദാഹരണത്തിന്; ഒരു വസ്തുവിനെ പത്ത് ഫോട്ടോഗ്രാഫേഴ്സ് പത്ത് വിത്യസത രീതിയിലായിരിക്കും പകർത്തുക.
ഗ്രന്ഥത്തിന്റെ ഓരോ ഘട്ടങ്ങളിലും പി വി ഉണ്ണികൃഷണർ തന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .അത് കൊണ്ട് തന്നെ മതമെന്ന ചട്ടക്കുട് ഉണ്ടെന്ന  മുൻധാരണയിൽ വേണം ഈ ഗ്രന്ഥത്തെ വായിച്ച് തുടങ്ങേണ്ടത് എന്ന് അനുവാചകരെ ഓർമ്മപ്പെടുത്തുന്നു ഈ വിനീതൻ......
തത്വശാസ്ത്രം എന്ന ഒന്നില്ല;തത്യ ചിന്തകളേയൊള്ളൂ ... ചരിത്രത്തിന്റെ ഓരോ ഘട്ടത്തിൽ ജീവിച്ച ചിന്തകർ ഈ പ്രപഞ്ചത്തെ കുറിച്ചും മനുഷ്യനെ കുറിച്ചും പറഞ്ഞു വെച്ചിട്ടുള്ളതിനെതത്വചിന്തയെന്നു പറയാം .വ്യക്തികളെ പോലെ തന്നെ അവരുടെ ചിന്തകളും ഒറ്റയൊറ്റയായി നിൽക്കുന്നു. കാലം ചെല്ലുംതോറും നമുക്ക് ലഭിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട സൃഷ്ടികളാകണമെന്നില്ല. പക്ഷേ ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യവും നിലനിൽപ്പും ഉണ്ടായിരിക്കും .ഒന്നിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഒന്നല്ല നമുക്ക് കിട്ടുന്നത് മറ്റൊന്നാണ് നമുക്ക് കിട്ടുന്നത്. ഇവിടെ ഉണ്ടാകുന്നത് പുരോഗതി എന്ന ഒന്നല്ല മാറ്റമാണ് അതിനാൽ തത്വചിന്ത ആ വ്യക്തിയോട് അത്രകണ്ട് ബന്ധപ്പെട്ടിരിക്കുമെന്ന് ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.
 ഏതൊരു വ്യക്തിയും ഒരു പത്രം വായിച്ചു അല്ലെങ്കിൽ ഒരു ന്യൂസ് റിപ്പോർട്ട് കണ്ടു എന്ന് വെച്ച് അഭിപ്രായ മുന്നയിക്കരുത്' മറ്റൊരു പത്രം നോക്കിയാൽ വാർത്താ വിവരണകാര്യങ്ങളുടെ മുൻഗണനകൾ വിഭിന്നമായിരിക്കും അതിനാൽ ഒന്നിലേറെ പത്രങ്ങൾ വായിച്ച ശേഷമേ നമ്മുടെ അഭിപ്രായത്തിന് രൂപം നൽകാനാവൂ .ഓരോ ചാനലും പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ആശയ താൽപ്പര്യങ്ങളുണ്ടാവും നിക്ഷ്പക്ഷതയൊന്നുമുണ്ടാവില്ല. അതിനാൽ ആവുന്നത്ര വിവരങ്ങൾ കരസ്ഥമാക്കിയതിന് ശേഷമേ നിജസ്ഥിതി നിർണ്ണയിക്കാനാവൂ. ഡ യ ലക്ടിക് സ് നൽകുന്ന മൗലിക പാഠവും ഇത് തന്നെയാണ്
ഡോ. പി.വി ഉണ്ണികൃഷണൻ എന്ന വ്യക്തിയുടെ ശൈലി തുടക്ക ഭാഗങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നുവെന്നത് ഗ്രന്ഥകാരന്റെ ഒരു കഴിവായി അംഗീകരിക്കേണ്ടിയിരിക്കുന്നു.
ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന റെനെ ഡെക്കാർട്ടി നെക്കുറിച്ചും മറ്റു സോക്രട്ടീസും പ്ലാറ്റോയും അരിസ്റ്റോട്ടിലും ഹെഗലും ഇമാനുവൽ കാന്റ്മെല്ലാം ഈ ഗ്രന്ഥത്തിലെ ഓരോ താളുകളിലും നിറഞ്ഞ് നിൽക്കുന്നുണ്ട്.
ഓരോ തത്വചിന്തയും വിഭിന്നമായ ഓരോ വ്യക്തി ഭാവത്തിന്റെ ആവിശ്ക്കാരമാണെന്നും. ഓരോ ചിന്തയും മറ്റൊന്നിന്റെ തുടർച്ചയല്ലെന്നും ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ വായനക്കാരെ ബോധ്യപ്പെടുത്തുന്നു

                               
സാബിത്ത്.പി കെ




No comments:

Post a Comment